ന്യൂഡൽഹി: അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് ഹർജി കോടതി പരിഗണിക്കുക.ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഹർജി പരിഗണിക്കുക. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനത്തിൽ നിർണായകമായ വിധിയാണ് കേരളത്തെ കാത്തിരിക്കുന്നത്.പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്.