തിരുവനന്തപുരം : 04 ഫെബ്രുവരി 2026കേന്ദ്ര
ബജറ്റ് 2026-27 ൽ നികുതി വിഹിതമായി കേരളത്തിന് 27,382 കോടി രൂപ
വകയിരുത്തി. 2014-26 കാലയളവിലെ നികുതി വിഹിതമായി 2.08 ലക്ഷം കോടിയും,
ഗ്രാന്റ്-ഇൻ-എയ്ഡായി 1.56 ലക്ഷം കോടി രൂപയുമാണ് നൽകിയിട്ടുള്ളത്.മൂലധനച്ചെലവിനായി
സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക സഹായ പദ്ധതി പ്രകാരം, 2020-21 മുതൽ
2025-26 വരെ (ജനുവരി 2026 വരെ) 6,445 കോടി രൂപയാണ് കേരളത്തിന് നൽകിയത്.
സംസ്ഥാന ഗവൺമെൻ്റുകൾക്ക് 50 വർഷത്തെ പലിശരഹിത വായ്പകളുടെ രൂപത്തിലാണ് ഈ പ്രത്യേക സഹായം നൽകുന്നത്. അവയുടെ പലിശ ചെലവ് പൂർണ്ണമായും കേന്ദ്രം
വഹിക്കുന്നു. ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്ക് പുറമെയാണിത്.അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾറെയിൽറെയിൽ
കണക്റ്റിവിറ്റിക്ക് വലിയ ഉത്തേജനമായി, മൂന്ന് അമൃത് ഭാരത് എക്സ്പ്രസ്
ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
നാഗർകോവിൽ–മംഗളൂരു,തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ചാർളപ്പള്ളി
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ, തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിലുള്ള
പാസഞ്ചർ ട്രെയിൻ എന്നിവയാണ് പുതുതായി കേരളത്തിന് ലഭിച്ചത്.പുതിയ
ട്രാക്കുകൾ 2009- 14 കാലയളവിൽ 11 (കി.മീ) ആയിരുന്നത്, 2014-24 ൽ 13
(കി.മീ) ആയി. വൈദ്യുതീകരണം 2009- 14 കാലയളവിലെ 10 (കി.മീ) ൽ നിന്ന് 2014-24
ൽ അഞ്ച് മടങ്ങ് വർദ്ധിച്ച് 49 കിലോമീറ്ററായി.ഇതിന്
പുറമെ 2 വന്ദേ ഭാരത് ട്രെയിനുകൾ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ സർവീസ് ആരംഭിച്ചു. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോർ കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിനിക്കിൽ, എറണാകുളം, എറണാകുളം ടൗൺ,
ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം ജങ്., കൊല്ലം
ജങ് ,കോഴിക്കോട് മെയിൻ (കാലിക്കട്ട്), കുറ്റിപ്പുറം, മാവേലിക്കര,
നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ,
പുനലൂർ, ഷൊർണൂർ ജന., തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല,
തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ 35 റെയിൽവേ സ്റ്റേഷനുകൾ
അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.2023
ഏപ്രിലിൽ, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ
സ്റ്റേഷനുകളുടെ പുനർവികസനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികൾക്ക്
പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു; നേമം, കൊച്ചുവേളി എന്നിവയുൾപ്പെടെ
തിരുവനന്തപുരം പ്രദേശത്തിന്റെ സമഗ്ര വികസനവും തിരുവനന്തപുരം-ഷൊർണൂർ
സെക്ഷന്റെ സെക്ഷണൽ വേഗത വർദ്ധിപ്പിക്കലും നടപ്പാക്കുന്നു.വ്യോമയാനംആർസിഎസ്-ഉഡാൻ
പദ്ധതി പ്രകാരം കണ്ണൂർ വിമാനത്താവളം 2019 ൽ പ്രവർത്തനക്ഷമമാക്കി, 11 പുതിയ
വ്യോമപാതകൾ പ്രവർത്തനക്ഷമമാക്കി. കേരളത്തിലെ കോട്ടയത്ത് ഗ്രീൻഫീൽഡ്
വിമാനത്താവള നിർമ്മാണത്തിന് ഇന്ത്യാ ഗവൺമെന്റ് ‘സൈറ്റ് ക്ലിയറൻസ്’ നൽകി.
കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് കർഷകരെ സഹായിക്കുന്നതിന്
തിരുവനന്തപുരം വിമാനത്താവളം കൃഷി ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ദേശീയപാത30.06.2025
വരെ കേരളത്തിൽ 1,858 കിലോമീറ്റർ ദേശീയപാത നിർമ്മിച്ചു. ഭാരത് മാല
പരിയോജനയ്ക്ക് കീഴിൽ 78,185 കോടി രൂപയുടെ താൽക്കാലിക മൂലധന ചെലവിൽ 1,126
കിലോമീറ്റർ ദേശീയ പാത ഇടനാഴികളുടെ വികസനത്തിന് കേരളത്തിൽ അംഗീകാരം ലഭിച്ചു.മെട്രോബാറ്ററിയിൽ
പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കൊച്ചിക്ക്
ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ
മെട്രോ 2023 ഏപ്രിലിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
കൊച്ചി മെട്രോ 2017 ൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 2014 മുതൽ 25
കിലോമീറ്റർ മെട്രോ റെയിൽ പ്രവർത്തനക്ഷമമാക്കി.വിനോദസഞ്ചാരംഇന്ത്യയിലെ
ആദ്യത്തെ സമ്പൂർണ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിന്റെ ഉദ്ഘാടനം കൊച്ചിയിൽ
2021ൽ നിർവ്വഹിച്ചു. പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂർ ക്ഷേത്ര
വികസനത്തിനായി 45 കോടിയിലധികം രൂപ അനുവദിച്ചു. സ്വദേശ് ദർശൻ പദ്ധതി പ്രകാരം
കേരളത്തിലെ പ്രമേയാധിഷ്ഠിത സർക്യൂട്ടുകളുടെ വികസനത്തിനായി 300 കോടിയിലധികം
രൂപ അനുവദിച്ചു.ശാസ്ത്ര-നൂതനാശയ അടിസ്ഥാന സൗകര്യങ്ങൾലൈഫ്
സയൻസസ്, ബയോ-ഇക്കണോമി, ആയുർവേദ-ബയോടെക്നോളജി സംയോജനം, സുസ്ഥിര
പാക്കേജിംഗ്, ഗ്രീൻ ഹൈഡ്രജൻ, സ്റ്റാർട്ടപ്പ്, സാങ്കേതിക കൈമാറ്റ
പ്രോത്സാഹനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള CSIR–NIIST ഇന്നൊവേഷൻ,
ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി 2026 ജനുവരിയിൽ
തറക്കല്ലിട്ടു. ഇടുക്കി കുളമാവിലെ അണ്ടർവാട്ടർ അക്കോസ്റ്റിക് റിസർച്ച്
ഫെസിലിറ്റിയിൽ, അണ്ടർവാട്ടർ അക്കോസ്റ്റിക്സും സമുദ്ര ഗവേഷണ ശേഷികളും
ശക്തിപ്പെടുത്തുന്നതിനായി ഒരു അത്യാധുനിക സബ്‌മേഴ്‌സിബിൾ പ്ലാറ്റ്‌ഫോം ഫോർ
അക്കോസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻഡ് ഇവാലുവേഷൻ (സ്പേസ്) 2024 ഏപ്രിൽ
ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ
ബഹിരാകാശ ഗവേഷണ-പരീക്ഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി
പ്രധാനമന്ത്രി 2024 ഫെബ്രുവരിയിൽ വിക്രം സാരാഭായ് സ്‌പേസ് സെന്റർ
(വിഎസ്‌എസ്‌സി) സന്ദർശിച്ചു. ₹1,800 കോടി രൂപയുടെ മൂന്ന് പ്രധാന ബഹിരാകാശ
അടിസ്ഥാന സൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ₹1,800
കോടി രൂപയുടെ മൂന്ന് പ്രധാന ബഹിരാകാശ അടിസ്ഥാന സൗകര്യ പദ്ധതികൾ 2024
ഫെബ്രുവരി 27 ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യാധിഷ്ഠിത ഗവേഷണം, നവീകരണം,
സ്റ്റാർട്ടപ്പുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ
സയൻസ് പാർക്കിന് 2023 ഏപ്രിൽ പ്രധാനമന്ത്രി തറക്കല്ലിട്ടു.ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾശ്രീ
ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ,
നൂതനമായ തൃതീയ ആരോഗ്യ സംരക്ഷണത്തെ ശക്തിപ്പെടുത്തുന്ന ഒരു അത്യാധുനിക
റേഡിയോ സർജറി സെന്ററിന് പ്രധാനമന്ത്രി 2026 ജനുവരിയിൽ തറക്കല്ലിട്ടു.പോസ്റ്റൽ & ഡിജിറ്റൽ പബ്ലിക് സർവീസസ്തപാൽ,
ബാങ്കിംഗ്, ഇൻഷുറൻസ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന
സാങ്കേതികവിദ്യാധിഷ്ഠിത സൗകര്യമായ പുതിയ പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ്
പ്രധാനമന്ത്രി 2026 ജനുവരിയിൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾകേരളത്തിലെ
ഇടുക്കി ജില്ലയിലേത് ഉൾപ്പെടെ, രാജ്യവ്യാപകമായി സിവിൽ/പ്രതിരോധ മേഖലയ്ക്ക്
കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻ്റ് 2024
ഡിസംബർ 6 ന് അംഗീകാരം നൽകി.സമുദ്രം, കപ്പൽ നിർമ്മാണം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾഇന്ത്യയുടെ
സമുദ്ര, ഊർജ്ജ ലോജിസ്റ്റിക് ശേഷി ഗണ്യമായി ശക്തിപ്പെടുത്തുന്ന പുതിയ ഡ്രൈ
ഡോക്ക്, ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഐഒസിഎൽ എൽപിജി ഇറക്കുമതി
ടെർമിനൽ എന്നിവയുൾപ്പെടെ ₹4,000 കോടിയിലധികം വിലമതിക്കുന്ന അടിസ്ഥാന സൗകര്യ
പദ്ധതികൾ 2024 ജനുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവ്യാവസായിക ഇടനാഴികളും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളും2024
ഓഗസ്റ്റ് 28 ന് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാം
(NICDP) പ്രകാരം ₹28,602 കോടി രൂപയുടെ നിക്ഷേപത്തോടെ 12 പുതിയ പദ്ധതി
നിർദ്ദേശങ്ങൾ കേന്ദ്ര ഗവൺമെൻ്റ് അംഗീകരിച്ചു. ഇതിൽ കേരളത്തിലെ
പാലക്കാട്ടുള്ള ഒരു പദ്ധതിയും ഉൾപ്പെടുന്നു.ഇന്ത്യ-യുഎഇ
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) കേരളത്തിലെ വ്യാപാരം,
വാണിജ്യം, തൊഴിലവസര സൃഷ്ടി എന്നിവയ്ക്ക് ഉത്തേജകമാകും. കയറ്റുമതി,
എംഎസ്എംഇകൾ, ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട മേഖലകൾ എന്നിവയ്ക്ക് ഇത് ഗുണം
ചെയ്യും.നഗര നവീകരണം, സ്മാർട്ട് സിറ്റികൾ, അടിസ്ഥാന സൗകര്യങ്ങൾ2024
ൽ നഗര ഭരണം, മൊബിലിറ്റി, പൗര സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന
സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ തിരുവനന്തപുരവും കൊച്ചിയും
തെരഞ്ഞെടുക്കപ്പെട്ടു.2024
ൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോഴിക്കോട്, പാലക്കാട്,
തിരുവനന്തപുരം, തൃശൂർ, ഗുരുവായൂർ എന്നീ ഒമ്പത് നഗരങ്ങൾക്ക് അടൽ മിഷൻ ഫോർ
റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പ്രകാരം പിന്തുണ ലഭിച്ചു.
