നാവികസേനയ്‌ക്കുള്ള 26 റഫേല്‍ വിമാനങ്ങള്‍ക്കുള്ള റഡാറുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനി

ന്യൂദല്‍ഹി: നാവികസേനയ്‌ക്ക് ഉപയോഗിക്കാന്‍ വേണ്ടി ഇന്ത്യ വാങ്ങുന്ന 26 റഫേല്‍ വിമാനങ്ങള്‍ക്കുള്ള റഡാറുകള്‍ ഇന്ത്യയ്‌ക്ക് വേണ്ടി തദ്ദേശീയമായി
നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനി. 2027 മുതല്‍ 2029 വരെയുള്ള
കാലഘട്ടത്തിനുള്ളിലാണ് 26 റഫാലുകള്‍ ഇന്ത്യയ്‌ക്ക് നല്‍കുക.കരാറിന്റെ
ഭാഗമായി ഇതിലെ ചില ഭാഗങ്ങള്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുക, ചില ഭാഗങ്ങളുടെ
സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്‌ക്ക് കൈമാറും. മെയിന്‍റനന്‍സും റിപ്പയറും
സമൂല മാറ്റങ്ങളും നടത്താന്‍ ഇന്ത്യയില്‍ പ്രത്യേക ഹബ് ഉണ്ടാക്കും. നാവികസേനയ്‌ക്ക്
വേണ്ടി 26 റഫേല്‍ വാങ്ങുന്നത് 64000 കോടി രൂപ നല്‍കിയാണ്. എന്തായാലും
ഇതിലെ റഡാറുകള്‍ നിര്‍മ്മിക്കുന്നത് കേരളത്തിലെ കമ്പനിയാണ്. ഈ വിമാനങ്ങളുടെ
ആര്‍ബിഇ2 എഇഎസ്എ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ഫ്രഞ്ച് പ്രതിരോധ
കമ്പനിയായ തെയില്‍സ് തിരുവനന്തപുരത്തെ എസ്എഫ്ഒ ടെക്‌നോളജീസിന് നല്‍കിയത്. കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് എസ് എഫ്ഒ .

മോശം കാലാവസ്ഥയില്‍ പോലും ഹൈ റെസലൂഷന്‍ 3ഡി ചിത്രങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഈ റഡാറുകള്‍, ശത്രു കേന്ദ്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും
ദീര്‍ഘദൂര പ്രിസിഷന്‍ സ്‌ട്രൈക്കിനും സഹായിക്കുന്നവയാണ്. റഫേല്‍
യുദ്ധവിമാനങ്ങളുടെ കൂടുതല്‍ ഘടകങ്ങള്‍ ഭാവിയില്‍ തദ്ദേശീയമായി
നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തിലെയടക്കം
പ്രതിരോധ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് മികച്ച അവസരമൊരുക്കും.
കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് എസ്എഫ്ഒ ടെക്‌നോളജീസ്.
റഫേല്‍ ഘടകങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമാണെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ് കരാറെന്നും എസ്എഫ്ഒ ടെക്‌നോളജീസ് ചെയര്‍മാനും എംഡിയുമായ എന്‍ ജഹാംഗീര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!