അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം: ആറ് പ്രത്യേക കവറുകൾ പുറത്തിറക്കാൻ കേരള തപാൽ സർക്കിൾ

തിരുവനന്തപുരം : 21 മേയ്  2026അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ, കേരള തപാൽ സർക്കിൾ “മൈന്യൂട്ട് ലൈഫ്” എന്ന പ്രമേയത്തെ ആസ്പ​ദമാക്കി ആറ് പ്രത്യേക കവറുകൾ പുറത്തിറക്കും. 2026 മെയ് 22 ന് രാവിലെ 11 മണിക്ക് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലും ദേവികുളം, പൊന്മുടി, കൽപ്പറ്റ, അഗളി, വെള്ളായണി, പാലക്കാട് തപാൽ ഓഫീസുകളിലും പ്രത്യേക കവറുകൾ പ്രകാശനം ചെയ്യും.  ദേവിക്കുളത്ത്  റെഡ്-ഡിസ്ക് ബുഷ്ബ്രൗൺ, പൊന്മുടിയിൽ ഇന്ത്യൻ ജമ്പിംഗ് ആന്റ്, കല്പറ്റയിൽ ലെസർ ഡ്രാക്കുള ആന്റ്, അ​ഗളിയിൽ കോമൺ പിക്ചർ വിംഗ് , വെള്ളായണിയിൽ ഡെന്റിസ്റ്റ് സിക്കാഡ , പാലക്കാട് മലബാർ ചീവീട് എന്നിവയെകുറിച്ചുള്ള കവറുകളാണ് പുറത്തിറക്കുന്നത്റെഡ്-ഡിസ്ക് ബുഷ്ബ്രൗൺ തെക്കൻ പശ്ചിമഘട്ടത്തിലെ വനഭൂമികളിൽ കാണപ്പെടുന്ന റെഡ്-ഡിസ്ക് ബുഷ് ബ്രൗൺ ശലഭത്തിന്റെ ചിറകുകളിലെ വലിയ കണ്ണുപോലുള്ള പാടുകൾക്ക് ചുറ്റുമുള്ള ചുവപ്പും ഓറഞ്ച് നിറവും ഇതിന്റെ പ്രധാന പ്രത്യേകതയാണ്. വേട്ടക്കാരുടെ ആക്രമണം ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് തിരിച്ച് വിടാൻ ഇത് സഹായിക്കുന്നു. പാലക്കാട് ചുരുത്തിൻ്റെ തെക്കൻ ഭാഗങ്ങളിലെ ഉപോഷ്ണമേഖലാ നിത‍്യഹരിത വനങ്ങളിലും മലനിരകളിലെ ശോല വനങ്ങളിലും ഈ ശലഭം കൂടുതലായി കാണപ്പെടുന്നു. കനത്ത ചെടിക്കാടുകളോടും ഉണങ്ങിയ ഇലക്കൂമ്പാരങ്ങളോടും ചേർന്നാണ് ഇവ ജീവിക്കുന്നത്. ചിറകുകളുടെ അടിഭാഗത്തെ ഇരുണ്ട ചുവപ്പു കലർന്ന തവിട്ടുനിറം ഉണങ്ങിയ ഇലകളിൽ മറഞ്ഞിരിക്കാൻ സഹായിക്കുന്നു. സാധാരണയായി വനത്തിനുള്ളിലെ മങ്ങിയ വെളിച്ചമുള്ള ഭാഗങ്ങളിലും തണുത്ത സമയങ്ങളിലുമാണ് ഇവ സജീവമാകുന്നത്.സ്ഥിരതയുള്ള ഈർപ്പമുള്ള അന്തരീക്ഷം നിലനിർത്തുന്ന വനമേഖലകളെ ആശ്രയിച്ചാണ് ഈ ശലഭത്തിന്റെ നിലനിൽപ്പ്. കാലാവസ്ഥ വ്യതിയാനം, ഉയരുന്ന താപനില, മഴയുടെ രീതികളിലെ മാറ്റം, ആവാസവ്യവസ്ഥയുടെ തകർച്ച എന്നിവ ഇവയ്ക്ക് ഭീഷണിയാകുന്നു.ഇന്ത്യൻ ജമ്പിംഗ് ആന്റ്ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന വേട്ടക്കാരനായ ഒരു ഉറുമ്പാണ് ഇന്ത്യൻ ജമ്പിംഗ് ആന്റ്. വലിയ കണ്ണുകൾ, നീണ്ട താടികൾ, വേട്ടയ്ക്കിടയിലും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നതിനുമായി ചാടാനുള്ള കഴിവ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മറ്റു ഉറുമ്പുകളിൽ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്കോ ചെറിയ കൂട്ടമായോ രാവിലെയും വൈകുന്നേരവും തണുത്ത സമയങ്ങളിൽ ഇവ ഭക്ഷണം തേടുന്നു. പിന്നിലെ കാലുകളും നടുവിലെ കാലുകളും ഒരുമിച്ച് ഉപയോഗിച്ച് ഏകദേശം 10 സെന്റിമീറ്റർ വരെ ചാടാൻ ഇവയ്ക്ക് കഴിയും. രാജ്ഞി ഉറുമ്പ് മരിക്കുകയോ കാണാതാകുകയോ ചെയ്താൽ മറ്റ് ഉറുമ്പുകൾ തന്നെ പ്രജനന ശേഷിയുള്ള “ഗാമർഗേറ്റുകൾ” ആയി മാറി മുട്ടയിടുന്ന പ്രത്യേക സാമൂഹിക സംവിധാനവും ഇവയ്ക്കുണ്ട്. ഈ അപൂർവ വ്യവസ്ഥിതി റാണിമാർക്കും മറ്റുള്ളവയ്ക്കും ഇടയിലുള്ള പരമ്പരാഗതമായ വേർതിരിവ് ഇല്ലാതാക്കുകയും, സാമൂഹിക വികാസം, വാർധക്യം, നാഡീശാസ്ത്രം എന്നിവയിലെ പഠനങ്ങളിൽ ഈ ഇനം ഉറുമ്പ് പ്രധാന പഠനവിഷയമായി മാറിയിട്ടുണ്ട്. കോളനികൾ താരതമ്യേന ചെറുതും ഭൂമിക്കടിയിൽ കൂടുകൂട്ടുന്നതുമാണ്, വെള്ളപ്പൊക്കവും ഇരപിടിയലും തടയാൻ പ്രവേശന കവാടങ്ങൾ പലപ്പോഴും ചില്ലകൾക്കും ഇലകൾക്കും ഇടയിൽ മറഞ്ഞിരിക്കും. അതിന്റെ അതുല്യമായ സ്വഭാവവും വഴക്കമുള്ള ജാതിവ്യവസ്ഥയും കാരണം, ഹാർപെഗ്നാഥോസ് സാൾട്ടേറ്റർ ലോകത്തിലെ ഏറ്റവും കൂടുതൽ പഠിക്കപ്പെട്ട ഉറുമ്പ് ഇനങ്ങളിൽ ഒന്നാണ്.ലെസർ ഡ്രാക്കുള ആന്റ്ഭൂഗർഭത്തിൽ ജീവിക്കുന്ന അപൂർവവും വളരെ രഹസ്യസ്വഭാവമുള്ള ഉറുമ്പാണ് ലെസർ ഡ്രാക്കുല ആന്റ്. മണ്ണിനടിയിലും ചീഞ്ഞ മരംകഷണങ്ങളിലുമാണ് കൂടുതലായും ഇവയെ കാണുന്നത്.നീണ്ട താടി ഭാ​ഗവും ചെറിയ ജീവികളെ വേട്ടയാടാനുള്ള പ്രത്യേക കഴിവും ഈ ഇനത്തിന്റെ സവിശേഷതകളാണ്. സ്വന്തം ലാർവകളുടെ ശരീരത്തിൽ ചെറിയ മുറിവുണ്ടാക്കി അവയെ കൊല്ലാതെ തന്നെ അവയിൽ നിന്നുള്ള ദ്രാവകം കുടിക്കുന്ന പ്രത്യേക സ്വഭാവം കാരണമാണ് “ഡ്രാക്കുള ആന്റ്” എന്ന പേര് ലഭിച്ചത്. വനമേഖലകളിലെ മണ്ണിന്റെ ആരോഗ്യവും പരിസ്ഥിതിയുടെ സ്ഥിരതയും മനസിലാക്കാൻ ഈ ഇനം സഹായകരമാണ്.കോമൺ പിക്ചർ വിംഗ്ഏഷ്യയിലെ ഏറ്റവും ആകർഷകമായ തുമ്പികളിൽ ഒന്നാണ് കോമൺ പിക്ചർ വിംഗ്. ഇരുണ്ട തവിട്ടും സ്വർണനിറവും കലർന്ന പാടുകളുള്ള വിശാലമായ ചിറകുകളാണ് ഇതിന്റെ പ്രത്യേകത. കുളങ്ങൾ, ചതുപ്പുനിലങ്ങൾ, നെൽപ്പാടങ്ങൾ എന്നിവയ്ക്കു മുകളിലൂടെ പതുക്കെ പറക്കുന്നതിനാൽ പലപ്പോഴും ശലഭമായി തെറ്റിദ്ധരിക്കപ്പെടുന്നു. തെക്ക്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഈ ഇനം, ജലസസ്യങ്ങളാൽ സമ്പന്നമായ നിശ്ചലമോ സാവധാനമായി ഒഴുകുന്നതോ ആയ ശുദ്ധജല ആവാസ വ്യവസ്ഥകളിൽ വളരുന്നു. തണ്ണീർത്തടങ്ങളിലെ ചെറിയ പറക്കുന്ന കീടങ്ങളെ ഭക്ഷണമാക്കി ഇവ കീടങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നു. വെള്ളത്തിലെ ലാർവകളും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു. ജലമലിനീകരണത്തോടും ആവാസവ്യവസ്ഥയിലെ നാശത്തോടും അതീവമായി പ്രതികരിക്കുന്നതിനാൽ ആരോഗ്യകരമായ ശുദ്ധജല പരിസ്ഥിതിയുടെ സൂചികയായി ഈ തുമ്പിയെ കണക്കാക്കുന്നു.ഡെന്റിസ്റ്റ് സിക്കാഡതിളക്കമേറിയ നിറങ്ങളുള്ള ചിറകുകളും വ്യക്തമായ പാടുകളും കൊണ്ട് ശ്രദ്ധേയമായ ഒരു ചീവിടാണ് ഡെന്റിസ്റ്റ് സിക്കാഡ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാന്ദ്രമായ നിത്യഹരിത വനങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഡെന്റിസ്റ്റിൻ്റെ ഉപകരണത്തിന്റെ ശബ്ദം പോലെയുള്ള തുളച്ച് കയറുന്ന ശബ്ദമാണ് ഈ ജീവിയുടെ പ്രധാന സവിശേഷത. ഉദരഭാഗത്തിലെ പ്രത്യേക അവയവങ്ങൾ ഉപയോഗിച്ചാണ് ഈ ശബ്ദം ഉണ്ടാക്കുന്നത്. ഈ ശബ്ദങ്ങൾ ദീർഘദൂരം സഞ്ചരിക്കുകയും ഉഷ്ണമേഖലാ വനങ്ങളുടെ ശബ്ദ പരിസ്ഥിതിയുടെ ഒരു പ്രധാന ഘടകമായി മാറുകയും ചെയ്യുന്നു. മണ്ണിനടിയിൽ കഴിയുന്ന ഇതിൻ്റെ കുഞ്ഞുങ്ങൾ വർഷങ്ങളോളം ചെടികളുടെ വേരുകളിൽ നിന്ന് ദ്രാവകം കുടിച്ചാണ് ജീവിക്കുന്നത്. പക്ഷികൾക്കും പല്ലികൾക്കും ഭക്ഷണമായും വനപരിസ്ഥിതിയിലെ പോഷകചക്രത്തിൽ പങ്കാളികളായും ഇവ പ്രവർത്തിക്കുന്നു.മലബാർ ചീവീട്പശ്ചിമഘട്ടത്തിന്റെ സാംസ്കാരികവും പരിസ്ഥിതിയുമായ അടയാളങ്ങളിലൊന്നായി അറിയപ്പെടുന്ന ജീവിയാണ് മലബാർ ചീവീട്. “ചീവീട്” എന്ന മലയാള പദത്തിൽ നിന്നാണ് ഈ ഇനത്തിന്റെ പേര് ലഭിച്ചത്.പശ്ചിമഘട്ടത്തിലും പ്രത്യേകിച്ച് മലബാർ തീരപ്രദേശങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. മഴക്കാലത്തിന് മുമ്പും മഴക്കാലത്തും കേൾക്കുന്ന ശക്തമായ ശബ്ദങ്ങളുടെ ഉടമയാണ് ഇവ. ഈ ശബ്ദങ്ങൾ മഴയുടെ വരവിന്റെ സൂചനയായി പാരമ്പര്യമായി കണക്കാക്കപ്പെടുന്നു.മണ്ണിനടിയിൽ കഴിയുന്ന നിംഫുകൾ ചെടികളുടെ വേരുകളിൽ നിന്ന് ദ്രാവകം കുടിച്ചാണ് ജീവിക്കുന്നത്. പിന്നീട് കാലാവസ്ഥാനുസൃതമായി പുറത്ത് വരുന്ന ഇവ പോഷകചക്രത്തിലും പരിസ്ഥിതിയിലെ ഊർജ കൈമാറ്റത്തിലും പ്രധാന പങ്കുവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!