ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നടക്കൽ ഭാഗത്തുണ്ടായ ഒരു വാഹന അപകടവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥാപിത താല്പര്യക്കാർ നടത്തി വരുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണമെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് സക്കീർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭ നൽകിയ പരാതി പരിഗണിച്ച് വിദ്വേഷ പ്രചാരകരെ നിലക്കു നിർത്താൻ പോലീസ് നടപടി ഉണ്ടാവണം.ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി, പൊതു സമൂഹത്തിൽ ഒരു നാടിനെ നിന്ദ്യമാക്കാൻ ശ്രമിക്കുന്നവർ ക്ഷീരമുള്ള അകിടിൻ ചുവട്ടിൽ ചോരക്കായി ദാഹിക്കുന്നവരാണ്. വാഹന അപകടങ്ങൾ സംഭവിക്കുമ്പോൾ ഓടിക്കൂടുന്നവർ വ്യത്യസ്ഥ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മനുഷ്യ സഹജമായ സ്വാഭാവിക പ്രതികരണമാണ്. ഇത്തരം കാര്യങ്ങളെ വർഗ്ഗീയമായും വിഭാഗീയമായും ചിത്രീകരിക്കുന്നവർ കഴുകൻമാരെപ്പോലെയുള്ള ശവംതീനികളാണ്.
ഈരാറ്റുപേട്ടയുടെ മഹിതമായ മൂല്യങ്ങളെയും സാന്ത്വന പരിചരണ കർമ്മ ശേഷിയെയും ഇകഴ്ത്താൻ കിട്ടുന്ന അവസരങ്ങളെ ആർത്തിയോടെ കാർന്നു തിന്നുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

gacor slot link slot mudah maxwin 2026, gacor saat ini, peluang menang tinggi, gameplay seru, akses cepat, terpercaya, favorit pemain Indonesia