കൊച്ചി: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഇന്ന് എഴുപതിന്റെ നിറവിൽ. രാവിലെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അദ്ദേഹം വിശുദ്ധ കുർബാനയർപ്പിക്കും.
വൈകുന്നേരം ആശംസകൾ നേരാൻ ലളിതമായ ചടങ്ങും ഒരുക്കിയിട്ടുണ്ട്
തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തു മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നായിരുന്നു മാർ തട്ടിലിന്റെ ജനനം. 1980 ഡിസംബർ 21ന് തൃശൂർ
ആർച്ച്ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. 2010
ഏപ്രിൽ പത്തിന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി.
2014ൽ ഇന്ത്യയിലെ മറ്റൊരു സീറോമലബാർ രൂപതയുടെയും ഭാഗമല്ലാത്ത
പ്രദേശങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും 2017ൽ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ
നിയമിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച സാഹചര്യത്തിലാണ് സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 11നായിരുന്നു സ്ഥാനാരോഹണം
