അഡ്വ. പ്രിൻസ് ലൂക്കോസിന്‍റെ അകാലവേർപാട് പാർട്ടിക്കും മണ്ഡലത്തിനും തീരാനഷ്ടമെന്ന് പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗമായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസിന്‍റെ അകാലവേർപാട് പാർട്ടിക്കും മണ്ഡലത്തിനും തീരാനഷ്ടമാണെന്ന് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. പ്രഗത്ഭനായ നേതാവിനെയാണ് കേരള കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ഒ. വി. ലൂക്കോസിന്‍റെ പുത്രനായ പ്രിൻസ് കളങ്കമില്ലാത്ത രാഷ‌്ട്രീയ പ്രവർത്തകനായിരുന്നു.

എപ്പോഴും സുസ്മേരവദനനായി സൗമ്യമായി ഇടപെട്ടിരുന്ന അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. പ്രിൻസിന്‍റെ വേർപാട് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

രാഷ്‌ട്രീയരംഗത്തെ
മാതൃകാവ്യക്തിത്വം: മോൻസ് ജോസഫ്

കോട്ടയം: രാഷ്‌ട്രീയരംഗത്തെ മാതൃകാവ്യക്തിത്വമായിരുന്നു പ്രിൻസ് ലൂക്കോസെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. രാഷ്‌ട്രീയരംഗത്ത് അഴിമതികറ പുരളാത്ത സത്യസന്ധതയുടെ മുഖമായിരുന്നു പ്രിൻസ് ലൂക്കോസ്. അദ്ദേഹത്തിന്‍റെ വേർപാട് കേരളരാഷ്‌ട്രീയത്തിനും പ്രത്യേകിച്ച് കേരള കോൺഗ്രസിനും കനത്ത നഷ്ടമാണ്. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

ചങ്ങനാശേരി: ശാന്തതയോടെയും സൗമ്യതയോടെയും അഭിഭാഷകവൃത്തിയിലും പൊതുപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്ന അഡ്വ. പ്രിന്‍സ് ലൂക്കോസ് നിസ്വാര്‍ഥ സേവനത്തിന്‍റെ മാതൃകയായിരുന്നു. ക്രിസ്തീയ വിശ്വാസവും മൂല്യങ്ങളും മുറുകെപ്പിടിച്ചിരുന്ന അദ്ദേഹം സഭയോടും ചങ്ങനാശേരി അതിരൂപതയോടും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു.

സഭാ സംഘടനകളായ മിഷന്‍ലീഗ്, യുവദീപ്തി എന്നിവയിലൂടെ സംഘാടകപാടവം നേടിയെടുത്ത അദ്ദേഹം യുവദീപ്തിയുടെ അതിരമ്പുഴ ഫൊറോന പ്രസിഡന്‍റായിരുന്നു. നിലവിൽ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിലും അംഗമാണ്. രാഷ്‌ട്രീയരംഗത്തെ ഒരു പ്രഗത്ഭവ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആകസ്മിക വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്യുന്നു.
മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്

സ്‌നേഹവും സൗഹൃദവും
സ്മരിക്കുന്നു

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവായിരുന്ന പ്രിന്‍സ് ലൂക്കോസന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ശാന്തനും സൗമ്യനുമായിരുന്ന പ്രിന്‍സിന്‍റെ സ്‌നേഹവും സൗഹൃദവും സ്മരിക്കുന്നു.

കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തെ ദൈവം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.

മാര്‍ തോമസ് പാടിയത്ത്
ഷംഷാബാദ് സഹായമെത്രാന്‍

അകാലത്തില്‍ കോട്ടയത്തിന് നഷ്ടമായ നേതാക്കള്‍ പലരാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോ 49-ാം വയസിലാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് ഇന്നലെ പുലര്‍ച്ചെ അന്തരിച്ചത് 53-ാം വയസില്‍. പ്രിന്‍സിന്‍റെ പിതാവ് ഒ.വി. ലൂക്കോസും 55 വയസിനു മുന്‍പ് വിട പറഞ്ഞു. യൂത്ത് ഫ്രണ്ട്-എം പ്രസിഡന്‍റ് ബാബു ചാഴികാടന്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 33-ാം വയസിലാണ്. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സി.കെ. ജീവന്‍, ജോമോന്‍ തോമസ്, എ.എസ്. ഹരിശ്ചന്ദ്രന്‍, ജോബോയ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഈപ്പന്‍ ജേക്കബ്, ബിജോയ് വാതല്ലൂര്‍ എന്നിവരുടെ വിയോഗവും അന്‍പത് വയസിനു മുന്‍പായിരുന്നു.

11 thoughts on “അഡ്വ. പ്രിൻസ് ലൂക്കോസിന്‍റെ അകാലവേർപാട് പാർട്ടിക്കും മണ്ഡലത്തിനും തീരാനഷ്ടമെന്ന് പി.ജെ. ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!