2000 രൂപയ്‌ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി; വ്യാജ വാര്‍ത്തയെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂദല്‍ഹി: രണ്ടായിരം രൂപയ്‌ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി കേന്ദ്ര ധനമന്ത്രാലയം.

വാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. 2024-ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഭാരതത്തില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഭാരതം മുന്നിലാണെന്ന് ഉറപ്പിക്കുന്നു.

2019-20ല്‍ 21.3 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാട് നടന്നു. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി. ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

16 thoughts on “2000 രൂപയ്‌ക്കു മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി; വ്യാജ വാര്‍ത്തയെന്ന് കേന്ദ്ര ധനമന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!