സംസ്ഥാനത്തെ ഗാർഹികേതര പാചകവാതക സിലണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ ഉന്നതതല യോഗം

സംസ്ഥാനത്തെ ഗാർഹികേതര പാചകവാതക സിലണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ചേർന്നു. പ്രധാന തീരുമാനങ്ങൾ ഇവയാണ്:🔸നിരീക്ഷണവും ഏകോപനവും * മോണിറ്ററിംഗ് കമ്മറ്റി: പാചകവാതക വിതരണവും ഉപഭോഗവും നിരീക്ഷിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രത്യേക മോണിറ്ററിംഗ് കമ്മറ്റികൾ രൂപീകരിക്കും. * ഡാഷ് ബോർഡ്: വിതരണം കൃത്യമായി വിലയിരുത്താൻ പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിക്കും.🔸മുൻഗണനാ ക്രമം * ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സിലണ്ടറുകൾ നൽകാൻ മുൻഗണനാ പട്ടിക തയ്യാറാക്കും. * ആശുപത്രികൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ.ടി/ഫാക്ടറി ക്യാന്റീനുകൾ എന്നിവർക്ക് മുൻഗണന നൽകും. * ശ്മശാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.🔸പരിശോധനയും നടപടികളും * എൻഫോഴ്സ്മെന്റ് സംഘം: കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയാൻ പോലീസ്, റവന്യൂ, സിവിൽ സപ്ലൈസ്, എണ്ണക്കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തും. * ദുരുപയോഗം തടയൽ: ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി തടയും. * വ്യാജ വാർത്തകൾ: പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടപടിയെടുക്കും.🔸മറ്റ് തീരുമാനങ്ങൾ * മണ്ണെണ്ണ വിതരണം: പാചകവാതക ക്ഷാമം കണക്കിലെടുത്ത് മണ്ണെണ്ണ വിതരണം കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. * കേന്ദ്രത്തോട് ആവശ്യം: നിലവിലെ 20% എന്ന പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും.യോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും വിവിധ എണ്ണക്കമ്പനി (IOCL, BPCL, HPCL) പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!