തിരുവനന്തപുരം : 02 ഫെബ്രുവരി 2026കേരളത്തിന്റെ
റെയിൽവേ അടിസ്ഥാനസൗകര്യവികസനത്തിന് ഗതിവേഗം പകർന്ന്, സംസ്ഥാനത്തിനുള്ള
റെയിൽവേ വിഹിതത്തിൽ ചരിത്രപരമായ വർദ്ധന പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ
മന്ത്രി അശ്വിനി വൈഷ്ണവ്. 2026-27-ലെ കേന്ദ്ര ബജറ്റ് പ്രകാരം,
കേരളത്തിനുള്ള വാർഷിക ശരാശരി റെയിൽവേ വിഹിതം 3,795 കോടി രൂപയായി
വർധിപ്പിച്ചു. 2009-14 കാലഘട്ടത്തിലെ ശരാശരി വിഹിതമായ 372 കോടി രൂപയുമായി
താരതമ്യം ചെയ്യുമ്പോൾ ഏകദേശം പത്തിരട്ടി വർദ്ധനയാണിത്.കേരളത്തിലെ
റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിനും, യാത്രക്കാരുടെ സൗകര്യങ്ങൾ,
സുരക്ഷാ മാനദണ്ഡങ്ങൾ, സംസ്ഥാനത്തുടനീളമുള്ള സമ്പർക്കസൗകര്യം എന്നിവ
മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശക്തമായ
പ്രതിജ്ഞാബദ്ധതയാണ് വിഹിതത്തിലെ ഈ വർദ്ധന പ്രതിഫലിപ്പിക്കുന്നതെന്ന്
മന്ത്രി പറഞ്ഞു. “പുതിയ പാതകളുടെ നിർമ്മാണം, സ്റ്റേഷൻ നവീകരണം, സുരക്ഷാ
വികസന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ 18,041കോടിയിലധികം രൂപയുടെ പദ്ധതികൾ
നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്” – അദ്ദേഹം പറഞ്ഞു.അമൃത്
സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ, യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങളും മികച്ച
യാത്രാനുഭവവും പ്രദാനം ചെയ്യുന്നതിനായി കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളെ
സമഗ്രമായ പുനർവികസനത്തിനായി തെരഞ്ഞെടുത്തു. സ്റ്റേഷൻ നവീകരണത്തിനായി 2,989
കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ചിറയിൻകീഴ്, വടകര, കുറ്റിപ്പുറം,
ഷൊർണൂർ ജങ്ഷൻ (ഒന്നാം ഘട്ടം), ചങ്ങനാശ്ശേരി, വടക്കാഞ്ചേരി എന്നീ ആറ്
സ്റ്റേഷനുകളിൽ പ്രവൃത്തികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇത്
യാത്രക്കാരുടെ സൗകര്യങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും വലിയ പുരോഗതി
കൊണ്ടുവന്നു.കണക്റ്റിവിറ്റിയിലെ
പുരോഗതിയെക്കുറിച്ച് സംസാരിക്കവേ, മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ്
സർവീസുകളും മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളും ഉൾപ്പെടെയുള്ള
പ്രീമിയം ട്രെയിൻ സർവീസുകളുടെ വിപുലീകരണത്തിന് കേരളം സാക്ഷ്യം
വഹിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇത് ഹ്രസ്വദൂര യാത്രക്കാർക്കും ദീർഘദൂര
യാത്രക്കാർക്കും ഒരുപോലെ യാത്രാക്ഷമതയും സൗകര്യവും വർദ്ധിപ്പിച്ചു.റെയിൽവേ
ശൃംഖലയുടെ വിപുലീകരണത്തിലും വൈദ്യുതീകരണത്തിലും ഗണ്യമായ പുരോഗതി
കൈവന്നിട്ടുണ്ട്. 2014-ന് ശേഷം കേരളത്തിൽ ഏകദേശം 125 കിലോമീറ്റർ പുതിയ
റെയിൽ പാതകൾ നിർമ്മിച്ചു. സംസ്ഥാനത്തെ റെയിൽവേ ശൃംഖല ഇപ്പോൾ 100 ശതമാനം
വൈദ്യുതവൽക്കരിച്ചു. ഈ കാലയളവിൽ 493 കിലോമീറ്റർ റെയിൽ പാതകളാണ്
വൈദ്യുതീകരിച്ചത്. ഇത് വേഗതയേറിയതും മലിനീകരണമില്ലാത്തതും ഊർജ്ജക്ഷമവുമായ
ട്രെയിൻ സർവീസുകൾക്ക് സഹായകമാകുന്നു.കൂടാതെ,
ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിനും സുരക്ഷയും ഗതാഗത സൗകര്യവും
മെച്ചപ്പെടുത്തുന്നതിനുമായി 121 ഫ്ളൈ ഓവറുകളും അടിപ്പാതകളും നിർമ്മിച്ചു.
ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനും സുരക്ഷ
വർദ്ധിപ്പിക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനമായ ‘കവച്’ (Kavach)
സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരികയാണ്. 107 റൂട്ട് കിലോമീറ്റർ
ദൂരത്തേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും ടെൻഡർ നടപടികളും പുരോഗമിക്കുന്നു.റെയിൽവേയുടെ
ഈ ഉദ്യമങ്ങൾ യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുക
മാത്രമല്ല, വിനോദസഞ്ചാരം, വ്യാപാരം, പ്രാദേശിക സമ്പർക്കസൗകര്യം എന്നിവ
വർദ്ധിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ
ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. “കേരളത്തിലെ റെയിൽവേയുടെ
ഈ മാറ്റം രാജ്യമൊട്ടാകെ ആധുനികവും സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ
ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ്,” അദ്ദേഹം
കൂട്ടിച്ചേർത്തു.വർദ്ധിപ്പിച്ച
വിഹിതവും നിലവിലുള്ള പദ്ധതികളും കേരളത്തിലെ റെയിൽവേ വികസനത്തിൽ പുതിയ
യുഗത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്
ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഗുണകരമാകുകയും സംസ്ഥാനത്തിന്റെ
മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.

Your articles always leave me thinking.
This is exactly the kind of content I’ve been searching for.
Keep writing! Your content is always so helpful.
Your passion for the topic really shines through.
Thank you for sharing this! I really enjoyed reading your perspective.
You have noted very interesting points! ps decent web site. “The appearance of right oft leads us wrong.” by Horace.
hello!,I really like your writing so a lot! percentage we keep up a correspondence more approximately your post on AOL? I need an expert on this house to unravel my problem. May be that is you! Looking forward to see you.