പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കാനഡയിൽ കഴിയുന്ന യുവതിയുടെ പരാതി ലഭിച്ചപ്പോൾ മുതൽ പോലീസ് അതീവ രഹസ്യമായിട്ടാണ് നീങ്ങിയത്. യുവതിയിൽ നിന്നു വീഡിയോ കോൺഫ്രൻസ് വഴി മൊഴി സ്വീകരിച്ചശേഷം രണ്ട്
ദിവസമായി എംഎൽഎയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.പാലക്കാട് നഗരത്തിലെ എപിഎം ഹോട്ടലിന്റെ 2002 നമ്പർ റൂമിൽ നിന്നും പ്രത്യേക അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിത പോലീസ്
ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12ന് എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ
എംഎല്‍എയെ കസ്റ്റഡിയിലെടുത്ത്.രാത്രി തന്നെ റോഡ് മാർഗം രാഹുലിനെ അന്വേഷണസംഘം പത്തനംതിട്ടയിലെ എആർ ക്യാന്പിലേക്ക് എത്തിച്ചു. ഇവിടെ
രാഹുലിനെ ചോദ്യം ചെയ്തുവരികയാണ്.
പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ലൈംഗിക പീഡനം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍
പറയുന്നു. രാഹുലിനെതിരായ നിർണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ബലാത്സംഗ പരാതിയിൽ ഇന്ന് പുലർച്ചയോടെ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ
എംഎൽഎയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത
രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്.
പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം
ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ
യുവതിയെ ബലാത്സംഗം ചെയ്തത് എന്നാണ് സൂചന. പുലർച്ചയോടെ പൊലീസ് നടത്തിയ
നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.
ഹോട്ടലിൽ എത്തിയ പൊലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു.
ശേഷം മുറിയിൽ മാറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് 12.15ഓടെ
മുറിയിലെത്തി 12.30ഓടെ കസ്റ്റഡി നടപടി പൂർത്തിയാക്കുകയായിരുന്നു. ക്രൂരമായ
ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര
ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇമെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും
കസ്റ്റഡിയിലെടുത്തത്.
