പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ നാളെ മുതൽ 23 വരെ

പാലാ: 43-മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19 വെള്ളി മുതൽ 23 ചൊവ്വ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.യേശുവിന്റെ തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സീറോമലബാർ സഭയുടെ സാമുദായിക ശക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗമായുമാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ സംഗമവും ആഘോഷവുമാണ്‌.സീറോമലബാർ സഭ ഈ വർഷം സമുദായിക ശക്തീകരണ വർഷമായി ആചരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ സഭാസമൂഹത്തിന്റെ കെട്ടുറപ്പും വിശ്വാസ തീക്ഷണതയും വർധിപ്പിക്കുക എന്നതും ഈ കൺവെൻഷന്റെ ലക്ഷ്യമാണ്.അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നേതൃത്വം നൽകുന്ന അഞ്ചുദിവസം നീളുന്ന ഈ കൺവെൻഷൻ ഉച്ചകഴിഞ്ഞ് 3.30 ന്റെ ജപമാലയോടുകൂടി ആരംഭിക്കും.4.00 ന് വി. കുർബാന തുടർന്ന് വചനപ്രേഘോഷണം. 9 മണിക്ക് ദിവ്യകാരുണ്യാരാധനയോടെ സമാപിക്കും. ഡിസംബർ 19 വെള്ളിയാഴ്ച വൈകുന്നേരം 5 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (മേജർ ആർച്ച്ബിഷപ് എമരിത്തൂസ്, സീറോ മലബാർ സഭ) കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ. ജോസഫ് തടത്തിൽ വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 20-തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കൺവൻഷന്റെ അവസാന ദിവസമായ ഡിസംബർ 23 ന് വൈകുന്നേരം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, വിജിലൻസ്, പന്തൽ, അക്കോമഡേഷൻ, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം മദ്ധ്യസ്ഥപ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.2026 സീറോ മലബാർ സഭ സാമുദായിക ശാക്തീകരണ വർഷമായി ആചരിക്കുകയാണ്.സഭാംഗങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികളുടെ ആത്മീയ മേഖലയില്‍ എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സമുദായ ശാക്തീകരണവര്‍ഷം ആചരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കര്‍മ്മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രണ്ടാമത്തെതു പ്രായോഗികഘട്ടമാണ്. സീറോമലബാര്‍ സഭ ഒരു സമുദായം എന്ന നിലയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും സഹായകമാകുന്ന കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലാ ബിഷപ്സ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.കൺവെൻഷൻ വിജയത്തിന് 501 അംഗവോളണ്ടിയർ ടീംകൺവെൻഷന്റെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളുടെ പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ശുശ്രൂഷകളുടെ വിവിധ സേവനത്തിനായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), ഫാ. ജോസഫ് അരിമറ്റത്ത്, ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ (ജനറൽ കൺവീനർമാർ), ഫാ. ആൽബിൻ പുതുപ്പറമ്പിൽ (ചെയർമാൻ വോളണ്ടിയേഴ്സ്) തുടങ്ങിയവർ നേതൃത്വം നൽകും.

327 thoughts on “പാലാ രൂപത 43-മത് ബൈബിൾ കൺവെൻഷൻ നാളെ മുതൽ 23 വരെ

  1. Наркологическая помощь клиники направлена не только на снятие острого состояния, но и на дальнейшее лечение алкогольной зависимости. Вывод из запоя на дому подходит пациенту, если нет признаков тяжелого отравления, психоза, судорог и опасных осложнений. Если состояние больного тяжелое, врач может рекомендовать лечение в стационаре клиники, где пациент находится под наблюдением медицинской команды, а терапия проходит безопаснее.
    Углубиться в тему – [url=https://vyvod-is-zapoya-sochi24.ru/]срочный вывод из запоя в сочи[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!