കോട്ടയം: അദാലത്തുദിവസങ്ങളിൽ ലഭിച്ച പുതിയ പരാതികളിൽ 15 ദിവസത്തിനകം
തീർപ്പുണ്ടാക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ.
കോട്ടയം ജില്ലയിലെ അവസാന താലൂക്ക് തല അദാലത്തായ കാഞ്ഞിരപ്പള്ളി താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വലിയ രീതിയിൽ ജനങ്ങൾക്ക് ആശ്വാസം പകരാൻ അദാലത്തുകളിലൂടെ സാധിച്ചു. ജില്ലയിലെ നാലു താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ നാനൂറ് പരാതികൾക്ക് ഉടനടി പരിഹാരം കണ്ടെത്താനായെ ന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ചെറിയ പ്രശ്നങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ
അദാലത്തുകളിലൂടെ കഴിഞ്ഞുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, വൈസ് പ്രസിഡന്റ് സോഫി ജോസഫ്,
ബ്‌ളോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ
ജോണിക്കുട്ടി മഠത്തിനകം, കെ.എ. സിയാദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ കാഞ്ഞിരപ്പള്ളി
താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറി യത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.
