എരുമേലി : തകർന്നു തരിപ്പണമായി കിടന്ന് സാങ്കേതിക കുരുക്കിൽ നാളുകളായി യാത്ര ദുരിതം അനുഭവിച്ച കാരിത്തോട് ,ഒഴക്കനാട് നിവാസികൾക്ക് ഇപ്പോൾ പരാതികളില്ല അവരുടെ പരാതികൾ അവസാനിച്ചിരിക്കുന്നു ……അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈ എടുത്ത് പൊതുമരാമത്ത് ഫണ്ടിൽ നിന്നും 1.25 കോടി രൂപ വിനിയോഗിച്ച് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച എരുമേലി -കാരിത്തോട് -ചേനപ്പാടി റോഡും ,എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ മുടക്കി അനുവദിച്ച് ടാറിംഗ് നടത്തിയ ഒഴക്കനാട് -കാവാലം പടി റോഡിന്റെയും സംയുക്ത ഉദ്‌ഘാടനം നാളെ … ഫെബ്രുവരി 24 ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവിന്റെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാർഡ്അംഗം ദിഗീഷ് പി ഡി യുടെ മഹനീയ സാന്നിധ്യത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്യുകയാണ് .
ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ സർവ്വേയിൽ ഉൾപ്പെട്ടിട്ടുള്ള ഈ മേഖലയിലെ റോഡുകൾ പലവിധ സാഹചര്യങ്ങളിൽ അറ്റകുറ്റപ്പണികളും റീടാറിങ്ങും നീണ്ടുപോയപ്പോൾ ഒത്തിരി വിമർശനങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നു .സാങ്കേതിക നൂലാമാലകൾ എല്ലാം ഒഴിവാക്കി തന്റെ നിയോജകമണ്ഡലത്തിലെ ,പ്രത്യേകിച്ചു വിമാനത്താവള മേഖലയിലെ റോഡ് നവീകരണം വെല്ലുവിളിയായി എടുത്ത പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിശ്ചയ ദാർഢ്യത്തിന്റെയും തന്റെ വോട്ടർമാരോടുള്ള കടപ്പാടിന്റെയും പ്രതീകമായിരിക്കുകയാണ് ഈ രണ്ടു റോഡുകളും .ഏതൊരു വികസന പദ്ധതിക്കും ഉണ്ടാകുന്ന കുരുക്കുകൾ ,കാലതാമസങ്ങൾ മാത്രമേ ഒഴക്കനാട് ,കാരിത്തോട് റോഡുകളിലെ വികസനത്തിലും ഉണ്ടായിട്ടേയുള്ളുവെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു .ഞാനെപ്പോഴും നാടിനൊപ്പവും ,നാട്ടുകാർക്കൊപ്പവും ആണ് ..നാടകങ്ങൾ ,നാട്യങ്ങൾ ,കപടത എനിക്ക് ആവശ്യമില്ല..നാടിൻറെ വികസനത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട് …എം എൽ എ ..പറഞ്ഞു ..