കോതമംഗലം: പാലായിലെ സ്ഥാനാർഥിത്വത്തെ പൂർണമായി തള്ളാതെ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തെക്കുറിച്ചു റോഷി അഗസ്റ്റിൻ പറഞ്ഞത് സ്നേഹക്കൂടുതൽ
കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്നയാളാണ് റേഷി. ആ ചോരത്തിളപ്പ്
റോഷിക്കുണ്ട്. വ്യാഖ്യാനങ്ങൾ പലതുമുണ്ടാകും. റോഷിയുമായി സഹോദരതുല്യ
ബന്ധമാണുള്ളത്. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി
തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോതമംഗലത്ത് പറഞ്ഞു.
