എരുമേലി പ്രൊപ്പോസ് -എം ഇ എസ് ജംഗ്ഷനിൽ ശബരി റെയിൽ സ്റ്റേഷൻ ,സ്ഥലമേറ്റെടുപ്പ് നടപടികൾ ഇലക്ഷനുശേഷം വേഗത്തിൽ 

സോജൻ ജേക്കബ്  എരുമേലി :കേരളത്തിന്റെ സ്വപ്‌നപദ്ധതി അങ്കമാലി–എരുമേലി ശബരിപാതയുടെ നിർമാണ നടപടികൾ ഉടൻ പുനരാരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നടപടികൾക്കുപുറമേ ഹൈക്കോടതി ഇടപെടൽകൂടിയായതോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ റെയിൽവേയും കേന്ദ്രസർക്കാരും നിർബന്ധിതരായി. 111 കിലോമീറ്റർ പദ്ധതിയിൽ അങ്കമാലിമുതൽ കാലടിവരെയാണ്‌ പാളം നിർമിച്ചത്‌.ഭൂമി ഏറ്റെടുക്കാൻ എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ്‌ ഇറക്കിയിട്ടുണ്ട്‌. നിർമാണത്തുകയുടെ 50 ശതമാനമായ 1900 കോടി കിഫ്‌ബി വഴിയും അനുവദിച്ചു. ശബരി റെയിൽവേ ആക്‌ഷൻ ക‍ൗൺസിൽ സെക്രട്ടറി ജിജോ ജോസഫിന്റെ ഹർജി പരഗണിക്കവെയാണ്‌ പദ്ധതിയെ കോൾഡ്‌ സ്‌റ്റോറേജിൽ വയ്‌ക്കരുതെന്ന്‌ ഹൈക്കോടതി റെയിൽവേയോട്‌ നിർദേശിച്ചത്‌.1997–98 കേന്ദ്രബജറ്റിൽ അനുവദിച്ച പദ്ധതി രണ്ടര പതിറ്റാണ്ടിലേറെയായി പൂർത്തീകരിക്കാൻ റെയിൽവേ തയ്യാറായില്ല. സമ്മർദം ചെലുത്തി പദ്ധതി നടപ്പാക്കിയെടുക്കാൻ യുഡിഎഫ്‌ സർക്കാരുകളും ശ്രമിച്ചില്ല. ഭൂമി ഏറ്റെടുത്ത്‌ നൽകിയതുമില്ല. ഇടുക്കിക്കാരും ശബരിമല തീർഥാടകരും ഒരുപോലെ കാത്തിരുന്ന പദ്ധതി ഉപേക്ഷിക്കുന്ന നിലയിലായി. 2016 ൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ പദ്ധതിയിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ പ്രഖ്യാപിച്ചു. 2019 മുതൽ 2026 ജനുവരി 27വരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചു.പദ്ധതിയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന്‌ സംസ്ഥാന സർക്കാർ അറിയിച്ചിട്ടും കേന്ദ്രം അനങ്ങിയില്ല. തുടർസമർദത്തിലൂടെയാണ്‌ പദ്ധതി മരവിപ്പിച്ച നടപടി പിൻവലിച്ചത്‌.അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുന്നത് 296.25 ഏക്കർ സ്ഥലം. സർക്കാർ ഇതിനുള്ള ഭരണാനുമതി നൽകി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായിട്ടാണു സ്ഥലമേറ്റെടുപ്പ്. ഇനി സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിക്കുന്നതിനും ജീവനക്കാരെ നിയോഗിക്കുന്നതിനുമുള്ള നടപടികൾ ഇനി നടക്കും. തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്നതിനാൽ കാലതാമസം വരാൻ സാധ്യതയുണ്ട്.

കോട്ടയം ജില്ലയിൽ 5 സ്റ്റേഷൻ, 45 കിലോമീറ്റർ ലൈൻ കോട്ടയം ജില്ലയിൽ 5 റെയിൽവേ സ്റ്റേഷനുകളും 45 കിലോമീറ്റർ നീളത്തിൽ റെയിൽവേ ലൈനും സ്ഥാപിക്കണം. പാലാ–തൊടുപുഴ റോഡിനു സമീപം പിഴകിനും ഐങ്കൊമ്പ് ആറാം മൈലിനും ഇടയിലുള്ള രാമപുരമാണ് ജില്ലയിലെ ആദ്യ സ്റ്റേഷൻ. ഇവിടെ വരെയാണ് കല്ലിട്ടു പോയിട്ടുള്ളത്.ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എരുമേലിയിൽ ടെർമിനൽ സ്റ്റേഷൻ വരുന്നതിനാൽ ഇവിടെയും അധികം സ്ഥലത്തിന്റെ ആവശ്യമുണ്ട്. സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിച്ച് റവന്യു– സർവേ ജീവനക്കാർ എത്തിയാൽ മാത്രമാണ് ഈ നടപടികൾ ആരംഭിക്കൂ.

5 സ്റ്റേഷൻ, 45 കിലോമീറ്റർ ലൈൻജില്ലയിൽ 5 റെയിൽവേ സ്റ്റേഷനുകളും 45 കിലോമീറ്റർ നീളത്തിൽ റെയിൽവേ ലൈനും സ്ഥാപിക്കണം. പാലാ–തൊടുപുഴ റോഡിനു സമീപം പിഴകിനും ഐങ്കൊമ്പ് ആറാം മൈലിനും ഇടയിലുള്ള രാമപുരമാണ് ജില്ലയിലെ ആദ്യ സ്റ്റേഷൻ. ഇവിടെ വരെയാണ് കല്ലിട്ടു പോയിട്ടുള്ളത്.ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എരുമേലിയിൽ ടെർമിനൽ സ്റ്റേഷൻ വരുന്നതിനാൽ ഇവിടെയും അധികം സ്ഥലത്തിന്റെ ആവശ്യമുണ്ട്. സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിച്ച് റവന്യു– സർവേ ജീവനക്കാർ എത്തിയാൽ മാത്രമാണ് ഈ നടപടികൾ ആരംഭിക്കൂ.

രണ്ട് ഓഫിസുകൾ എരുമേലിയിൽ ഉടൻ ആരംഭിക്കും ശബരി റെയിൽപാതയ്ക്ക് ഒപ്പം ശബരി വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസും ഉടൻ ആരംഭിക്കും. റെയിൽവേ പദ്ധതിക്കുള്ള ഓഫിസ് പാലായിലും എയർപോർട്ടിനുള്ള ഓഫിസ് എരുമേലിയിലും ആയിരിക്കും. എയർപോർട്ടിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസിലേക്കുള്ള സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.ഇതേ മാതൃകയിലായിരിക്കും റെയിൽവേ സ്ഥലമേറ്റെടുപ്പ് ഓഫിസിനുള്ള സ്റ്റാഫ് പാറ്റേൺ ഉത്തരവും പുറത്തിറങ്ങുക. ശബരി റെയിൽവേക്കായി പാലാ മിനി സിവിൽ സ്റ്റേഷനിലായിരുന്നു മുൻപ് സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അത് അടച്ചു. ഇവിടെത്തന്നെ പുതിയ ഓഫിസിനും സ്ഥലം കണ്ടെത്താനുള്ള ശ്രമം റവന്യു വകുപ്പ് ആരംഭിച്ചു. വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസ് എരുമേലിയിൽത്തന്നെ വേണം എന്നാണ് നിർദേശം. ഇതിനായി ഓഫിസ് സ്ഥലം ഉടൻ കണ്ടെത്തുമെന്ന് അധികൃതർ പറഞ്ഞു.എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിൽ ഏറ്റെടുത്ത് റെയിൽവേക്കു കൈമാറാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലെ നടപടികൾ പൂർത്തിയാക്കാൻ ഒന്നര വർഷം വരെ എടുത്തേക്കാം. ഭൂമി കൈമാറുന്ന മുറയ്ക്ക് റെയിൽവേ നിർമാണവിഭാഗം പാതയുടെയും പാലങ്ങളുടെയും പണികൾ ആരംഭിക്കും. 5വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പാത കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.ശബരി റെയിൽപാത എരുമേലിയിൽനിന്നു പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി ബാലരാമപുരത്തേക്കു നീട്ടിയാൽ തെക്കൻ കേരളത്തിനു ലഭിക്കുക പുതിയ വികസന ഇടനാഴി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ചാ മേഖലാ പ്രഖ്യാപനത്തിൽ റെയിൽ ഇടനാഴിയും പ്രധാനഘടകമാണ്.. 

10 thoughts on “എരുമേലി പ്രൊപ്പോസ് -എം ഇ എസ് ജംഗ്ഷനിൽ ശബരി റെയിൽ സ്റ്റേഷൻ ,സ്ഥലമേറ്റെടുപ്പ് നടപടികൾ ഇലക്ഷനുശേഷം വേഗത്തിൽ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!