എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം ,അങ്കമാലി -എരുമേലി ശബരി റെയിൽപാത …..സംസ്ഥാന സർക്കാരിന്റെയും ,കേന്ദ്ര സർക്കാരിന്റെയും ഗ്രാഫ് ഉയർത്തുന്ന പദ്ധതികൾ ,കൂടാതെ 183 എ നാഷണൽ ഹൈവേ പ്രോജക്റ്റ് ,ശബരിമല മാസ്റ്റർപ്ലാൻ ഇതൊക്ക എരുമേലിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്വപ്നപദ്ധതികളാണ് .ഇതൊക്കെ ഒരുങ്ങുന്ന എരുമേലി തെക്ക് വില്ലേജിലാണ് നാലുമാസമായി ആസ്ഥാന വില്ലേജ് ഓഫീസർ കസേര ഓടിക്കളിക്കുന്നത് .
സർക്കാരിലെ പ്രമുഖ കക്ഷികളായ സി പി എം ,സി പി ഐ വിഭാഗങ്ങളിലെ യൂണിയൻ ഇടപെടലുകൾ ,ശീതസമരം മൂലമാണ് എരുമേലി വില്ലേജിൽ വില്ലേജ് ഓഫീസർ ഇല്ലാതെ വരുന്നതെന്ന് ആരോപണമുണ്ട് .സർക്കാരിന്റെ സ്വപ്ന പദ്ധതികൾ അട്ടിമറിക്കാനുള്ള തല്പരകക്ഷികളുടെ നീക്കവും ഇതോടൊപ്പമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് സംബന്ധിച്ച ,ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമികളുടെ വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണ് .അതോടൊപ്പം എരുമേലി തെക്ക് വില്ലേജിലെ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .ഈ സമയത്താണ് നാലുമാസമായി സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാതെ എരുമേലി തെക്ക് വില്ലേജ് ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് .
മാത്രമല്ല സ്കൂൾ കോളേജ് പ്രവേശനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മെയ് ,ജൂൺ ,ജൂലൈ മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർത്ഥി സമൂഹം ഓടി നടക്കുമ്പോൾ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ വില്ലേജുകളിൽ ഒന്നായ എരുമേലി തെക്ക് വില്ലേജിൽ സർട്ടിഫിക്കറ്റുകൾ കിട്ടാതെ വലയുകയാണ് .
ആദ്യം കൂവപ്പള്ളി വില്ലേജ് ഓഫീസർക്ക് ചാർജ് ,പിന്നീട് ഇടക്കുന്നം വില്ലേജ് ഓഫീസർക്ക് ….ഇവരുടെ ഡിജിറ്റൽ സൈൻ ഇല്ലാതെ സർട്ടിഫിക്കറ്റുകൾ കിട്ടില്ല .
അങ്ങനെ ജനങ്ങൾ ,വിദ്യാർഥികൾ ഉദ്യോഗാർത്ഥികൾ എല്ലാവരും വിഷമിക്കുന്നു …അടിയന്തര ഇടപെടൽ റവന്യു ,സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട് ……………….
