വിളക്കന്നൂർ (കണ്ണൂർ): 12 വർഷത്തെ കാത്തിരിപ്പിനുശേഷം വിളക്കന്നൂരിൽ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ തിരുവോസ്തിയിൽ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമായുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി നിർവഹിച്ചു. വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. വിവിധ ചാനലുകളിലൂടെയും യൂട്യൂബിലൂടെയും തത്സമയം കണ്ടതും പതിനായിരങ്ങളായിരിന്നു.

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തിരുവോസ്‌തി പ്രതിഷ്ഠ നിർവഹിച്ചു. റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ മലയാള പരിഭാഷയിലുള്ള ഡിക്രി തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വായിച്ചു.
തുടർന്നു നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകി. ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നല്കി. തിരുവോസ്തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നപ്പോൾ വിളക്കന്നൂർ ക്രിസ്‌തുരാജ പള്ളിയിൽ വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, വിളക്കന്നൂർ ക്രിസ്തുരാജാ പള്ളി വികാരി ഫാ. തോമസ് കീഴാരത്തിൽ, മുൻ വികാരിമാർ എന്നിവരും പ്രഖ്യാപന വേദിയിൽ സന്നിഹിതരായിരുന്നു.
എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ആലക്കോട്, ചെമ്പേരി, ചെമ്പന്തൊട്ടി, വായാട്ടുപറമ്പ് ഫൊറോനകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ ചടങ്ങിനെത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതവും പ്രൊക്കുറേറ്റർ റവ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ നന്ദിയും പറഞ്ഞു.
ആഘോഷമായ സമൂഹബലിക്കു മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ ദിവ്യകാരുണ്യ അടയാളം ദർശിക്കാൻ വിശ്വാസികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. പ്രഖ്യാപനത്തിനു മുന്നോടിയായി തലശേരി അതിരൂപത ആസ്ഥാനത്തുനിന്നു കൊണ്ടുവന്ന തിരുവോസ്‌തിക്ക് ഒടുവള്ളിത്തട്ടിൽ സ്വീകരണം നൽകി. അവിടെനിന്ന് അമ്പതോളം അലങ്കരിച്ച വെള്ളക്കാറുകളുടെ അകമ്പടിയോടെയാണ് വിളക്കന്നൂരിലേക്ക് തിരുവോസ്‌തി ആനയിച്ചത്.
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതവും പിന്നീട് നടന്ന നടപടിക്രമങ്ങളും; ചരിത്രവും നാള്‍ വഴികളും
2011 നവംബർ 15നാണ് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതത്തിന് വേദിയായത്. പ്രസ്തുത ദിവസം വികാരിയായിരുന്ന ഫാ. തോമസ് പതിക്കൽ അച്ചൻ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ തിരുവോസ്‌തിയിൽ ജൗശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണമായ സംഭവം ഉണ്ടായി. വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർത്ഥനയുടെ സമയത്ത് തിരുവോസ്തിയുടെ നടുവിൽ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതിൽ ഈശോയുടെ തിരുമുഖത്തിൻ്റെ ഛായ തെളിഞ്ഞുവരികയും ചെയ്തു.
തുടര്‍ന്നു തിരുവോസ്തി വികാരിയച്ചൻ അരുളിക്കയിൽ വയ്ക്കുകയും വി. കുർബാന പൂർത്തിയാക്കുകയും ചെയ്തു. വി. കുർബാനക്കുശേഷം ഈ തിരുവോസ്‌തി വികാരിയച്ചൻ ദിവ്യബലിയിൽ പങ്കെടുത്ത ദൈവജനത്തെ കാണിക്കുകയും അത്ഭുതകരമായ ചിത്രം തെളിഞ്ഞ തിരുവോസ്തി ആരാധയ്ക്കായി അരുളിക്കയിൽ വയ്ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ദേവാലയത്തിലേക്ക് തിരുവോസ്‌തി ദർശിക്കാനായി എത്തിയിരുന്നു. അന്നു അതിരൂപതാദ്ധ്യക്ഷനായിരുന്ന അഭി. മാർ ജോർജ് വലിയമറ്റം പിതാവിന്റെ നിർദ്ദേശപ്രകാരം 2013 നവംബർ 17 ന് തിരുവോസ്തി തലശ്ശേരി ആർച്ചുബിഷപ്പ്സ് ഹൗസിലേക്ക് കൊണ്ടു വരികയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്‌തു.

ഈ പ്രതിഭാസത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അറിയിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കൻമാർ അടങ്ങിയ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുവാൻ മേജർ ആർച്ചുബിഷപ്പ് ചുമതലപ്പെടുത്തി.
മോൺ. മാത്യു വെള്ളാനിക്കൽ, റവ ഡോ. ജോസ് പാലക്കീൽ എം.എസ്.ടി, റവ .ഡോ. സിബി പുളിക്കൽ, റവ. ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ തോമസ് മേൽവെട്ടം, റവ. ഡോ. ജോർജ് കൂടിലിൽ എന്നീ വിദഗ്‌ദവർ അടങ്ങിയ ഒരു സമിതിയെ ഈ പ്രതിഭാസം ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ സീറോമലബാർ ഡോക്ട്രിനൽ കമ്മിഷൻ ചുമതലപ്പെടുത്തി. വിദഗ്ദ സമിതി പഠിക്കുകയും 2013 ഡിസംബർ 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തിരുവോസ്‌തി രഹസ്യമായി ആർച്ചുബിഷപ്പ്സ് ഹൗസിലെ ചാപ്പലിൽ തുടർന്നും സൂക്ഷിച്ചുപോന്നു.

മാർ ജോർജ് ഞരളക്കാട്ട് പിതാവ് അന്നത്തെ സഹായമെത്രാനും സിബിസിഐ ഡോക്ട്രിനൽ കമ്മീഷൻ അംഗവുമായിരുന്ന മാർ ജോസഫ് പാംപ്ലാനി പിതാവി നോട് ഈ വിഷയത്തെക്കുറിച്ചുള്ള പഠനം തുടരുവാൻ നിർദ്ദേശിച്ചു. അഞ്ചു വർഷങ്ങളായി ആർച്ചുബിഷപ്പ്സ് ഹൗസിൽ സൂക്ഷിച്ചിരുന്ന തിരുവോസ്‌തി വിളക്കന്നൂർ ഇടവക ദേവാലയത്തിലേക്ക് 2018 ആഗസ്റ്റ് 22 ന് തിരികെ കൊണ്ടുപോയി. കൃത്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഡിക്രി മാർ ജോർജ് ഞറളക്കാട്ട് പിതാവ് പുറപ്പെടുവിക്കുകുകയും ഈ അത്ഭുതപ്രതിഭാസത്തിൻ്റെ ഔദ്യോഗികമായ സ്ഥിരീകരണം വിശ്വാസ തിരുസംഘത്തിൽ നിന്നാണ് വരേണ്ടതെന്ന് ദൈവജനത്തെ അറിയിക്കുകയും ചെയ്‌തു.
2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടു പോയി. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി.

2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർവഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്.
ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1 Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) and Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപ കരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ് പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു.

2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ – ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി മെക്രസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് – ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെ ക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു.
തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. പരിശുദ്ധ കുർബാനയിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിലുള്ള കത്തോലിക്കാ വിശ്വാസം അതിസ്വഭാവികമെന്നു കരുതപ്പെടുന്ന ഏതെങ്കിലും പ്രതിഭാസങ്ങളെ ആധാരമാക്കിയുള്ളതല്ലെന്നും മറിച്ച് തൻറെ ശരീരരക്തങ്ങളാകുന്ന പരിശുദ്ധകൂർബാനയുടെ സ്ഥാപനത്തി ത്തിലൂടെ തൻ്റെ രണ്ടാമത്തെ ആഗമനംവരെ സകല യുഗങ്ങളിലും അവിടുന്നു കുരിശിലെ ബലി നിത്യമായി തുടരുന്നുവെന്നും, പീഢാനുഭവരാത്രിയിൽ “ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” (cf. 1 കോറി 11 : 24-25) എന്ന കർത്താവിന്റെ കല്പനയിലൂടെ അവിടുത്തെ പ്രിയ വധുവായ തിരുസ്സഭയെ തന്റെ മരണോത്ഥാനങ്ങളുടെ അനുസ്മരണം ഭരമേല്പിച്ചുവെന്നും, ഈശോമിശിഹായുടെ തിരുവചനത്താലും പരിശുദ്ധാ ത്മാവിന്റെ ആവാസത്താലും അപ്പവും വീഞ്ഞും മിശിഹായുടെ തിരുശരീരവും തിരുരക്തവു മായി മാറുന്നു എന്നും പൂർണ്ണമായും നാം അറിയുന്നു.

അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് വിശ്വാസ തിരുസംഘം അറിയിച്ചു. ദൈവജനത്തെ അറിയിക്കാനുള്ള ഡിക്രി മലയാളത്തിൽ പരിഭാഷപ്പെടുത്തി വിശ്വാസ തിരുസംഘത്തിനും സീറോമലബാർ മേജർ ആർച്ചുബിഷപ്പിനും സി. ബി. സി. ഐ പ്രസിഡന്റിനും നല്‌കുവാൻ നിർദ്ദേശമുണ്ടായി. ഡിക്രി പരിഭാഷപ്പെടുത്തി റോമിൽ എത്തിച്ചതിനെതുടർന്ന് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കുവാനുള്ള അനുമതി വിശ്വാസതിരുസംഘം മാർ ജോസഫ് പാംപ്ലാനി പിതാവിന് നല്‌കി.

തിരുവോസ്തിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിനിൽക്കുന്നത്, തിരുവോസ്തി യിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
2025 മെയ് 9 ന് വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിലെ ദിവ്യബലിമധ്യേ ഈ വിവരം അഭി മാർ ജോസഫ് പാംപ്ലാനി പിതാവ് ദൈവജനത്തെ അറിയിച്ചു. ഇന്നു 2025 മെയ് 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ചുബിഷപ്പ് ലെയോ പോൾഡോ ജിറേല്ലി ഔദ്യോഗിമായ പ്രഖ്യാപനം വിളക്കന്നൂർ ക്രിസ്‌തുരാജ ദേവാലയത്തിൽവച്ച് തലശ്ശേരി അതിരൂപതയിലെ അഭി. പിതാക്കന്മാരുടെയും ബഹു. വൈദികരുടേയും സന്യസ്തരുടേയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ നടത്തും.
വിളക്കന്നൂര്‍ അത്ഭുതം; തിരുവോസ്തിയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങള്‍
2011-ല്‍ വിളക്കന്നൂരില്‍ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതത്തിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ടി വന്നത് 11 വര്‍ഷങ്ങളാണ്. 2014 ൽ റോമിലെ വിശ്വാസ തിരുസംഘത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിവഴി റോമിലേക്ക് കൊണ്ടുപോയിയിരിന്നു. 2023 ആഗസ്റ്റ് 8ന് വിശ്വാസ തിരുസംഘത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ ലൂയീസ് ഫ്രാൻസിസ്ക്‌കോ ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭി. മാർ ജോസഫ് പാംപ്ലാനി പിതാവ് ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിൻ്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കത്തെഴുതി.
2023 സെപ്റ്റംബർ 21 ന് അപ്പസ്തോലിക് നൂൺഷ്യേച്ചർ വഴി വിശ്വാസ തിരുസംഘത്തിൻ്റെ മറുപടി ലഭിച്ചു. തിരുവോസ്‌തിയിലെ അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം കൂടുതൽ നടത്താനുള്ള നിർദ്ദേശം റോമിൽ നിന്നുള്ള കത്തിൽ ഉണ്ടായിരുന്നു. 2024 ജനുവരി 15 ന് കൂടുതൽ പഠനത്തിനായി തിരുവോസ്‌തി ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയിൽനിന്നും ഏറ്റുവാങ്ങുകയും തലശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. റോം നിർദ്ദേശിച്ച കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്‌തി തിരികെ നല്‍കിയത്.

ശാസ്ത്രീയ പരിശോധനക്കായി മൂന്ന് പരീക്ഷണപഠനങ്ങളാണ് വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. 1. Fourier Transform Infrared Spectroscopy analysis or FTIR analysis. 2. HPLC- Ms or High Performance Liquid Chromatography (HPLC) 3. Mass Spectometry. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഈ പഠനങ്ങൾക്കുള്ള ആധുനിക ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ വിശ്വാസതിരുസംഘത്തിൻ്റെ അനുമതിയോടെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ലാബിലാണ് പഠനങ്ങൾ നടത്തിയത്. വിശ്വാസതിരുസംഘത്തിന്റെ നിർദ്ദേശമനുസരിച്ച് ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുവാൻ ശാസ്ത്രജ്ഞൻമാരുടെ ഒരു സമിതിയെ നിയോഗിച്ചു.
2014 ജനുവരി 23 ന് കൂടുതൽ പഠനത്തിനായി തിരു വോസ്തി ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചു. ഡോ, ജ്യോതിസ് ദേവസ്യാ -റിസേർച്ച് വിംഗ് കോമൺ ഇൻസ്ട്രുമെൻ്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ഡോ. ജോബി സേവ്യർ – ഹെഡ് & ഡയറക്‌ടർ ഡിപ്പാർട്ടുമെന്‍റ് ലൈഫ് സയന്സ് & കെമിസ്ട്രി ക്രൈസ്റ്റ് യണിവേഴ്‌സിറ്റി, ഡോ. പി. ടി വർഗ്ഗീസ് – ഹെഡ് ഓഫ് ഫോറൻസിക് ഡിപ്പാർട്ടുമെന്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ എന്നിവർ അടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ സമിതിയും റവ. ഡോ. ജോർജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നീ ദൈവശാസ്ത്രജ്ഞൻമാർ അടങ്ങിയ ഒരു സമിതിയും തിരുവോസ്‌തിയിലെ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്‌തു.

തിരുവോസ്‌തിയിലെ ഛായാചിത്രത്തിൽ പുറമെ നിന്നുള്ള ഏതെങ്കിലും പദാർത്ഥത്തിൻറെ സ്വാധീനം ഉണ്ടോ എന്നു മനസ്സിലാക്കുവാൻ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിർദ്ദേശിച്ചിരുന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൻ്റെ അതേ പദാർത്ഥമാണ് തിരുവോസ്‌തിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്‌തിയിലെ പദാർത്ഥങ്ങളിൽ നിന്നുതന്നെയാണ് രൂപപ്പെട്ടതെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയ പഠനങ്ങൾ എത്തിച്ചേര്‍ന്നത്. തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേ നിന്നുള്ള ഒരു പദാർത്ഥത്തിൻ്റെയും സ്വാധീനം പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
അതീവരഹസ്യ സ്വഭാവത്തോടെ നടത്തിയ പഠനത്തിൻറെ പൂർണ്ണമായ റിപ്പോർട്ട് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2024 ഏപ്രിൽ 7 ന് റോമിന് സമർപ്പിച്ചു. ശാസ്ത്രീയ പഠനത്തിന്റെ റിപ്പോർട്ടുകളും ദൈവശാസ്ത്ര വിശകലനങ്ങളും വിലയിരുത്തിയാണ് വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി 2025 മാർച്ച് 19 ന് വിളക്കുന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണ സംഭവമായി പ്രഖ്യാപിക്കുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചത്.