എരുമേലി പഞ്ചായത്തിൽ  വാർഡുകളുടെ എണ്ണം 24 ആകും 

എരുമേലി: എരുമേലി പഞ്ചായത്തിൽ ഇനി വാർഡുകളുടെ എണ്ണം 24 ലേക്കെത്തുന്നു. അടുത്ത തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 24 വാർഡുകളായി എരുമേലി മാറും. ഇതിന്‍റെ പ്രാരംഭ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് പഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരമാണ് വാർഡ് വിഭജനവും പുതിയ വാർഡ് നിർണയവും നടക്കുന്നത്. നിലവിൽ 23 വാർഡുകളാണ് പഞ്ചായത്തിലുള്ളത്.

ശ്രീനിപുരം, പ്രപ്പോസ്, എരുമേലി ടൗൺ വാർഡുകളുമായി ചേർന്നു കിടക്കുന്ന മണിപ്പുഴ പ്രദേശത്തെയാണ് പുതിയ വാർഡായി മാറ്റാൻ നടപടികൾ പുരോഗമിക്കുന്നത്. അതിർത്തികൾ നിർണയിച്ചു കഴിഞ്ഞു. കമ്മീഷന് റിപ്പോർട്ട് നൽകി അനുമതി ലഭിക്കുന്നതോടെ അതിർത്തികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പുതിയ വാർഡിലെ വീടുകൾ, ജനസംഖ്യ എന്നിവയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ചേർന്ന് കിടക്കുന്ന മറ്റ് വാർഡുകളിൽ ഇത് പ്രകാരം വോട്ടർ പട്ടിക പുതുക്കും.

പുതിയ വാർഡിലേക്ക് മാറ്റപ്പെടുന്നവരും പഴയ വാർഡുകളിൽ തുടരേണ്ടി വരുന്നവരും ആരൊക്കെ ആണെന്ന് കരട് വോട്ടർ പട്ടിക പുറത്ത് വരുന്നതോടെ വ്യക്തമാകും. ഹിയറിംഗ് ഉൾപ്പെടെ നടപടികൾ പൂർത്തിയായ ശേഷമാണ് ഔദ്യോഗികമായി വാർഡ് രൂപീകരണം പ്രാബല്യത്തിലാവുക.

എരുമേലി പഞ്ചായത്ത്‌ വിഭജിച്ച് എരുമേലി, മുക്കൂട്ടുതറ എന്നിങ്ങനെ രണ്ട് പഞ്ചായത്തായി മാറുമെന്ന് നാട്ടുകാർ ഏറെ പ്രതീക്ഷിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഇതിന്‍റെ നടപടികൾ ആരംഭിച്ചതുമാണ്. എന്നാൽ, കോവിഡ്, പ്രളയം എന്നിവ മൂലം അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി പുതിയ പഞ്ചായത്തുകൾ രൂപീകരിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതേ നിലയിൽ ഏറെ പ്രതീക്ഷിച്ച ടൗൺഷിപ്പ് രൂപീകരണവും വില്ലേജ് വിഭജനവും കെഎസ്ഇബി സെക്ഷൻ വിഭജനവും സർക്കാർ വേണ്ടെന്ന് വച്ചു.

85 ചതുരശ്ര കിലോമീറ്ററാണ് എരുമേലി പഞ്ചായത്തിന്‍റെ വിസ്തൃതി. കിഴക്കൻ പ്രദേശമായ എയ്ഞ്ചൽവാലിയിൽ നിന്ന് പഞ്ചായത്ത്‌ അതിർത്തിയായ പഴയിടത്ത് എത്താൻ 35 കിലോമീറ്റർ യാത്ര ചെയ്യണം. പഞ്ചായത്ത് ഓഫീസിൽ എത്താൻ എയ്ഞ്ചൽവാലിക്കാർ ഒരു മണിക്കൂർ യാത്ര ചെയ്യണം. ചേനപ്പാടി, പഴയിടം ഭാഗത്തുനിന്നു ബസ് സർവീസുകൾ ചുരുക്കമാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് എരുമേലി. അഞ്ച് വർഷം മുമ്പ് ജനസംഖ്യ 55000 ആയിരുന്നു. വാർഡുകളുടെ എണ്ണം 23 ആണ്.

കിഴക്കൻ മേഖലയിലെ എയ്ഞ്ചൽവാലി, പമ്പാവാലി, കണമല, അഴുതമുന്നി, ആറാട്ടുകയം, മൂലക്കയം, മൂക്കംപെട്ടി, എരുത്വാപ്പുഴ, ഇടകടത്തി, പാണപിലാവ്, മുട്ടപ്പള്ളി പ്രദേശങ്ങളിലുള്ളവർക്ക് കിഴക്കൻ മേഖല കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് ഉണ്ടായാൽ ഏറെ ബുദ്ധിമുട്ട് ഒഴിവാകും. കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന മുക്കൂട്ടുതറ ടൗണിന്‍റെ വികസനവും ഇതോടെ സാധ്യമാവും. അതുകൊണ്ട് തന്നെ പഞ്ചായത്ത്‌ വിഭജനമാണ് നാട് ഏറെ ആഗ്രഹിക്കുന്നത്.

3 thoughts on “എരുമേലി പഞ്ചായത്തിൽ  വാർഡുകളുടെ എണ്ണം 24 ആകും 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!