പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; പുലര്‍ച്ച് ഏഴ് മണിയോടെ ഒതായിലെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് സംഘം

മലപ്പുറം: മുന്‍ ഇടതു എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം
അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ്
നടക്കുന്നത്. ഡ്രൈവര്‍ സിയാദ് അടക്കം അന്‍വറിന്റെ അടുത്ത സഹായികളുടെ
വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധന. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍
12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ
വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം.

മലപ്പുറം
കെഎഫ്‌സിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ
എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സും പരിശോധന
നടത്തിയരുന്നു. 2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത
അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ്
ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയത്.
ഇടതു സര്‍ക്കാറിനോട് അടുത്ത നിന്ന വേളയില്‍ ഈ കേസുകളെല്ലാം
മൂടിവെക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സര്‍ക്കാറിന് എതിരായ ഘട്ടത്തിലാണ്
അന്വേഷണം നടക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!