കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മെഡിക്കൽ വിദ്യാര്‍ഥിനി പീഡനത്തിനിരയായി. രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ യുവതിയാണ് പീഡനത്തിനിരയായത്.
ഭക്ഷണം കഴിക്കുന്നതിനായി തന്റെ സുഹൃത്തിനൊപ്പം കോളജ് ക്യാംപസില്‍നിന്ന് പുറത്തേക്ക് പോയതായിരുന്നു യുവതി. ഇതേസമയം മൂന്നുപേർ അടങ്ങുന്ന സംഘം യുവതിയെ പിന്തുടരുകയായിരുന്നു.
ഇതേസമയം, പ്രതികളുടെ സഹായികളായ രണ്ടുപേര്‍ കൂടി സംഭവസ്ഥലത്തേക്കെത്തി. ഇതിലൊരാളാണ് യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയത്. യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ച ആക്രമിസംഘം ഒച്ചവെച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ദുര്‍ഗാപുരില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഭയന്നുപോയ യുവതിയുടെ സുഹൃത്ത് രക്ഷപ്പെട്ടു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. തുടർന്ന് ഇവർ യുവതിയെ സമീപത്തുള്ള ഒരു വനപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും ചോദ്യംചെയ്യാനായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സമീപപ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.