വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എല്‍.ഡി.എഫ് നിന്ന് സത്യൻ മൊകേരിയ.
ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനമായത്.
സത്യൻ മൊകേരിയുടെ പേര് വയനാട് ജില്ല കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. മുമ്ബ് വയനാട് മണ്ഡലത്തില്‍ സത്യൻ മൊകേരി മത്സരിച്ചപ്പോള്‍ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോ ക്സഭ മണ്ഡലങ്ങളില്‍ മത്സരിച്ച രാഹുല്‍ ര ണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടില്‍ നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രിയങ്കയുടെ കന്നി അങ്കമാണിത്. കോണ്‍ഗ്രസ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു