കാനന പാതയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 35,000 കടന്നു

എരുമേലി : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീര്‍ത്ഥാടക പ്രവാഹം ഗണ്യമായി കൂടി. 35000-ല്‍ അധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയില്‍ എത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേര്‍ കാനന പാത ഉപയോഗപ്പെടുത്തിയത്.

വെള്ളിയായ്ച മാത്രം പുല്ലുമേട് വഴി 2,722 പേര്‍ എത്തിയപ്പോള്‍ ശനിയാഴ്ച ഈ പാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ എണ്ണം 3,000 കടന്നു. 1284 പേരാണ് വെള്ളിയാഴ്ച മുക്കുഴി വഴി എത്തിയത്.വണ്ടിപ്പെരിയാര്‍, സത്രം, പുല്ലുമേട് വഴി 18951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി വഴി 18317 തീര്‍ത്ഥാടകരും ഇതിനകം സന്നിധാനത്തെത്തി.ഇരുപാതയിലും രാവിലെ ആറു മുതലാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം. ഉച്ചയ്‌ക്ക് ഒരു മണിവരെ പ്രവേശന കവാടത്തില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും പോകാന്‍ അനുമതി ലഭിക്കും. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവും ആണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. 17 ലക്ഷത്തോളം പേരാണ് ഇതിനകം എത്തിയത്. വെള്ളിയാഴ്ച മാത്രം 89840 പേര്‍ സന്നിധാനത്തെത്തി. ഇതില്‍ 17425 തീര്‍ത്ഥാടകര്‍ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!