ടൗൺ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കാഞ്ഞിരപ്പള്ളി: പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് നടന്ന ചരിത്രപ്രസിദ്ധമായ ടൗൺ പ്രദക്ഷിണം
ഭക്തിസാന്ദ്രമായി. ആയിരക്കണക്കിനു വിശ്വാസികളാണ് പ്രാര്‍ഥനകളോടെ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. വാദ്യമേളങ്ങളും അകമ്പടിയേകി. പ്രദക്ഷിണം കടന്നുപോയ വഴികളില്‍ തിരുസ്വരൂപങ്ങള്‍ ദര്‍ശിക്കുന്നതിനായി വിശ്വാസികൾ ഭക്ത്യാദരപൂര്‍വം കാത്തുനിന്നു. പ്രദക്ഷിണ വഴികളിലെ കടകളും സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങളാലും കൊടി തോരണങ്ങളാലും അലംകൃതമായിരുന്നു. പുത്തനങ്ങാടി, കുരിശുങ്കൽ ജംഗ്ഷൻ, ബസ് സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിൽ തയാറാക്കിയ പന്തലുകളിൽ പ്രത്യേക പ്രാർഥനയും നടന്നു.ഇന്നലെ വൈകുന്നേരം 4.30ന് ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 6.15ഓടെ പഴയപള്ളിയില്‍ നിന്നു പ്രദക്ഷിണം ആരംഭിച്ചു. തുടര്‍ന്ന് കത്തീഡ്രൽ റോഡുവഴി കുരിശുങ്കൽ ജംഗ്ഷനിലെത്തി ടൗണ്‍ ചുറ്റി പള്ളിയിൽ സമാപിച്ചു.
പഴയപള്ളിയിൽ ഇന്ന്
രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന – റവ.ഡോ. ജോസഫ് വെള്ളമറ്റം, 8.45ന് മണ്ണാറക്കയത്തുനിന്നുള്ള കഴുന്നുപ്രദക്ഷിണം പള്ളിയിലെത്തുന്നു, ഒന്‍പതിന് വിശുദ്ധ കുർബാന – ഫാ. ജോസഫ് ചെമ്മരപ്പള്ളിൽ, 12ന് വിശുദ്ധ കുർബാന – ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, 4.30ന് വിശുദ്ധ കുർബാന – മാർ മാത്യു അറയ്ക്കൽ, 6.30ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്