ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ. കടുത്ത ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്ന ചാനലുകളാണ് നിരോധിച്ചത്.മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനൽ, ഡോൺ ന്യൂസ് , സമ ടിവി, ജിയോ ന്യൂസ് തുടങ്ങിയ ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ ചാനലുകള്‍ക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു.ഇവർ രാജ്യത്തിനും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്നും തെറ്റായ വിവരങ്ങൾ നല്‍കിയെന്നുമാണ് കണ്ടെത്തൽ. അതേസമയം തെറ്റായ റിപ്പോർട്ടുകൾ നൽകിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് അനുയോജ്യമായ തീരുമാനമാണ്. ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്ന മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അവശ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദേശീയ സുരക്ഷയെ പരിരക്ഷിക്കുന്നതിന് ഗൗരവപ്പെട്ട നടപടികള്‍ എടുക്കേണ്ടതുണ്ട്. ഈ നിരോധനത്തിന്റെ ദീര്‍ഘകാല ഫലങ്ങള്‍ എന്തായിരിക്കും?